Sunday, February 8, 2009

21-)ം നൂറ്റണ്ടിലെ ശകുന്തളമാര്‍ ശ്രദ്ധിക്കുക

ചതിക്കുന്നു ലോകം..

ജന്മം തന്നൊരച്ഛനെ,

നൊന്തുപെറ്റൊരമ്മയെ,

സ്നേഹം തരുന്നാക്കൂടപ്പിറപ്പിനെ.

ദുഷ്യന്തന്റെ പുഞ്ചിരിയില്‍

മതി മറക്കുന്ന ശകുന്തളമാര്‍

മുദ്ര മോതിരത്തിനു പകരം

ജീവിതം കൊടുക്കുന്ന വിഡ്ഢികള്‍.

പിന്നൊരിക്കലൊരുദിനം കളിമോതിരം തിരിച്ചറിഞ്ഞൊ-

രുമുഴം കയറില്‍ സര്‍വ്വതും തീര്‍ക്കുന്നു നിര്‍ദ്ദയം.

അച്ഛനെ മറക്കുന്നു , അമ്മയെ മറക്കുന്നു,

കൂടെപ്പിറപ്പുകളെയെല്ലാം ചതിക്കുന്നു.

ജീവിതം ഉഴിഞ്ഞു വച്ചവര്‍ മക്കള്‍ക്കായ്, അവരോ

മക്കളുടെ മരണഹേതുവറിയാന്‍ പോലും വിധിയില്ലാത്തോര്‍

ആരെപ്പഴിക്കണം നമ്മളീത്തെറ്റിനു?

പരിശുദ്ധ സ്നെഹത്തിന്‍ വിലയറിയാതെ

കളിമോതിരം കൊണ്ടു പെണ്ണിന്റെ മാനം

വിലക്കെടുക്കുമീ ദുഷ്യന്തന്‍ മാരെയോ?

വിഡ്ഢികളാമീ ശകുന്തളമാരെയോ?

ഇവര്‍ക്കു ജന്മം കൊടുത്തൊരീ..

പാപികളാം മാതാപിതാക്കളെയോ?

അതോ സൃഷ്ട്ടിയില്‍ തിരിവുകാട്ടിയൊരീശ്വരനെത്തന്നെയോ?

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here